Saturday 16 June 2012

സ്വര്‍ഗ്ഗം നരകം മരണാന്തര ജീവിതം...ബൈബിള്‍ എന്ത് പറയുന്നു?

ചോദ്യം: മരണാനന്തരം ഒരു ജീവിതം ഉണ്ടോ?

ഉത്തരം: മരണാനന്തരം ഒരു ജീവിതം ഉണ്ടോ? സത്യവേദപുസ്തകം ഇങ്ങനെ പറയുന്നു: "സ്ത്രീ പ്രസവിച്ച മനുഷന്‍ അല്‍പായുസുള്ളവനും കഷ്ട സമ്പൂര്‍ണ്ണനും ആകുന്നു. അവന്‍ പൂപോലെ വിടര്‍ന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്‍കാതെ നിഴല്‍ പോലെ ഓടിപ്പോകുന്നു" (ഇയ്യോ.14:1,2). "മനുഷന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ?" (ഇയ്യോ.14:14).

"ഇയ്യോബിനെപ്പോലെ നമുക്കെല്ലാവര്‍ക്കും ഈ ചോദ്യം ഒരു വെല്ലുവിളിയായി ശേഷിക്കയാണ്‌. നാം മരിക്കുംബോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌?

നാം മരിക്കുംബോള്‍ വസ്തവത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌? നാം മാഞ്ഞു പോകുമോ അതോ വീണ്ടും വീണ്ടും ജനിച്ചു മരിക്കുമോ? മരിച്ചവര്‍ എല്ലാം ഒരേ സ്ഥലത്തേക്കാണോ പോകുന്നത്‌, അതോ വേറേ വേറേ സ്ഥലങ്ങളിലേക്കോ? യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗ്ഗവും നരകവും ഉണ്ടോ അതോ അത്‌ മനസ്സിന്റെ വെറും ഒരു അവസ്ഥയാണോ?

സത്യവേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നത്‌ മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നു മാത്രമല്ല, "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്‌ കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷന്റേയും ഹൃദയത്തില്‍ തോനനീടട്ടുമില്ല" (1കൊരി.2:9) എന്നത്രേ.

കര്‍ത്താവായ യേശുക്രിസ്തു മനുഷനായി ഈ ലോകത്തില്‍ വന്നത്‌ നിത്യജീവന്‍ മനുഷര്‍ക്ക്‌ ദാനമായി തരുവാനായാണ്‌. "എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല്‍ ആയി. അവന്റെ അടിപ്പിണരുകളാല്‍ നമുക്ക്‌ സൌഖ്യം വന്നുമിരിക്കുന്നു" (യേശ.53:5). നാം ഓരോരുത്തരും അര്‍ഹിക്കുന്ന ശിക്ഷ അവന്‍ തന്റെ മേല്‍ വഹിച്ച്‌ തന്റെ ജീവിതം ഒരു ബലിയാക്കി മാറ്റി. താന്‍ മരിച്ചെങ്കിലും മൂന്നാം ദിവസം ഉയിര്‍തതെ്ഴുന്നേറ്റ്‌ മരണത്തിന്‍മേല്‍ ജയഘോഷം കൊണ്ടാടി. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നാല്‍പതു ദിവസങ്ങള്‍ അനേകര്‍ക്ക്‌ തന്നെത്താന്‍ വെളിപ്പെടുത്തി കാണിച്ച ശേഷം തന്റെ നിത്യ ഭവനത്തിലേക്ക്‌ അഥവാ സ്വര്‍ഗ്ഗത്തിലേക്ക്‌ യാത്രയായി. റോമ,4:24 ഇങ്ങനെ പറയുന്നു: "നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന്‌ ഏല്‍പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചും ഇരിക്കുന്നു".

യേശുകര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ നിഷേധിക്കാനാവാത്ത ഒരു ചരിത്ര സത്യമാണ്‌. അപ്പൊസ്തലനായ പൌലൊസ്‌ ദൃക്സാക്ഷികളെ നിരത്തി ആര്‍ക്കെങ്ങിലും വെല്ലുവിളിക്കാനാവാത്ത രീതിയില്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ തെളിയിച്ചു. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്‌. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാമും ഉയിര്‍ത്തെഴുന്നേല്‍കും എന്ന്‌ നമുക്ക്‌ വിശ്വസിക്കാനാകും.

പുനരുത്ഥാനത്തില്‍ വിശ്വാസമില്ലാതിരുന്ന ചില ആദിമ വിശ്വാസികളെ പൌലൊസ്‌ ഇങ്ങനെയാണ്‌ ഉല്‍ബോധിപ്പിച്ചത്‌: "ക്രിസ്തു മരിച്ചിട്ട്‌ ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചു വരുന്ന അവസ്ഥക്ക്‌ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്ന്‌ നിങ്ങളില്‍ ചിലര്‍ പറയുന്നത്‌ എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല" (1കൊരി.15:12-13).

ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ മരിച്ചവരില്‍ നിന്ന്‌ ആദ്യ ഫലമാണ്‌. നമ്മുടെ ശാരീരികമരണം ആദാമില്‍ കൂടെ വന്നതു പോലെ ക്രിസ്തുവുമായുള്ള ബന്ധത്താല്‍ നമുക്ക്‌ നിത്യജീവനിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്‌ ഉറപ്പാണ്‌. ക്രിസ്തുവിന്റെ ശരീരം ദൈവം ഉയിര്‍പ്പിച്ചതു പോലെ, യേശുക്രിസ്തു മൂലം ദൈവ ഭവനത്തിന്റെ അംഗമായിത്തീര്‍ന്നവരുടെ ശരീരങ്ങളേയും ക്രിസ്തുവിന്റെ വരവിങ്കല്‍ ദൈവം ഉയിര്‍പ്പിക്കും (1കൊരി.6:14).

നാമെല്ലാവരും ഉയിര്‍ത്തെഴുന്നേല്‍കും എന്നത്‌ സത്യമാണെങ്കിലും, എല്ലാവരും ഒരുപോലെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കയില്ല. നിത്യത എവിടെ ചെലവിടും എന്നതിനെപ്പറ്റി ഈ ലോകത്തില്‍ ജീവിക്കുംബോള്‍ത്തന്നേ അവരവര്‍ തീരുമാനിക്കേണ്ടതാണ്‌. ഒരിക്കല്‍ മരണവും പിന്നീട്‌ ന്യായവിധിയും മനുഷന്‌ നിയമിച്ചിരിക്കുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (എബ്ര.9:27). നീതീകരണം പ്രാപിച്ചവര്‍ മാത്രം സ്വര്‍ഗ്ഗത്തിലും, അവിശ്വാസികള്‍ എല്ലാം നിത്യ ശിക്ഷയായ നരകത്തിലും അയക്കപ്പടും (മത്താ.25:46) എന്ന് വായിക്കുന്നു.

നരകവും സ്വര്‍ഗ്ഗത്തേപ്പോലെ തന്നേ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥലമാണ്‌; ഒരു അവസ്ഥ അല്ല. ആ സ്ഥലത്ത്‌ നീതികെട്ടവര്‍ എന്നെന്നേക്കുമായി ദൈവക്രോധം അനുഭവിക്കേണ്ടിവരും. അവിടെ അവര്‍ ലജ്ജ,അനുതാപം,അവജ്ഞ എന്നിവയില്‍ നിന്നുണ്ടാകുന്ന വികാരപരവും, മാനസീകവും,ശരീരികവുമായ വേദന ബോധപൂര്‍വം സഹിക്കേണ്ടി വരും.

നരകത്തെ അടിയില്ലാത്ത കുഴി എന്നും, ഗന്ധകം എരിയുന്ന തീപൊയ്ക എന്നും, അവിടുത്തെ നിവാസികള്‍ നിത്യകാലം വേദന അനുഭവിക്കുമെന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്‌ (ലൂക്കോ.8:31; വെളി.9:1; 20:10). ആഴമായ ദുഃഖവും കോപവും കൊണ്ടുണ്ടാകുന്ന കരച്ചിലും പല്ലുകടിയും അവിടെ ഉണ്ടായിരിക്കും എന്നും വായിക്കുന്നു (മത്താ.13:42). അവിടത്തെ പുഴു ചാകുന്നില്ല, തീ കെട്ടുപോകുന്നുമില്ല എന്നും വായിക്കുന്നു (മര്‍ക്കോ. 9:48). ദുഷ്ടന്റെ മരണത്തില്‍ ദൈവത്തിന്‌ പ്രസാദമില്ലെന്നും ദുഷ്ടന്‍ തന്റെ വഴികളെ വിട്ട്‌ ജീവനെ തെരഞ്ഞെടുക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു (യെഹ.33:11). ബലം പ്രയോഗിച്ച്‌ അവന്‍ നമ്മെ കീഴ്പെടുത്തുകയില്ല; ദൈവത്തെ വേണ്ടാ എന്ന് നാം തീരുമാനിച്ചാല്‍ നമ്മുടെ ഇച്ഛാനുസരണം അവനെ കൂടാതെ നിത്യത ചെലവഴിക്കുവാന്‍ അവന്‍ നമ്മെ അനുവദിക്കും.

നമ്മുടെ ഈ ലോക ജീവിതം വരുവാനുള്ള ലോകത്തിനു വേണ്ടിയുള്ള ഒരുക്കമാണ്‌. വിശ്വാസികള്‍ക്ക്‌ ദൈവസാന്നിധ്യത്തിലെ നിത്യജീവനാണ്‌ ലഭിക്കുക. എങ്ങനെയാണ്‌ ഈ നിത്യജീവന്റെ അവകാശി ആകേണ്ടതിന്‌ നാം നീതീകരണം പ്രാപിക്കുന്നത്‌? അതിന്‌ ഒരേ ഒരു വഴി ദൈവപുത്രനായ യേശുക്രിസ്തുവിങ്കലുള്ള വിശ്വാസം മാത്രമാണ്‌. "യേശു അവളോട്‌, ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്ന ആരും ഒരുനാളും മരിക്കയില്ല...എന്നു പറഞ്ഞു" (യോഹ.11:25,26).

സൌജന്യമായ നിത്യജീവന്‍ ഇന്ന് സകല മനുഷര്‍ക്കും ലഭ്യമാണ്‌. എന്നാല്‍ അതു പ്രാപിക്കുവാന്‍ നാം ലോകത്തെ തിരസ്കരിച്ച്‌ ദൈവതതി്ങ്കലേക്ക്‌ തിരിയേണ്ടത്‌ ആവശ്യമാണ്‌. പുത്രനില്‍ വിശ്വസിക്കുന്നവന്‌ നിത്യജീവന്‍ ഉണ്ട്‌; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല: ദൈവ ക്രോധം അവന്റെ മേല്‍ ഇരിക്കുന്നതേയുള്ളൂ (യോഹ. 3:36). മരണശേഷം മാനസാന്തരപ്പെടുവാന്‍ ഒരവസരമില്ല. ദൈവത്തെ നേരില്‍ കണ്ട ശേഷം വിശ്വസിക്കാതിരിപ്പാന്‍ തരമില്ലല്ലോ. ഇന്ന് നാം അവനെ വിശ്വസിച്ച്‌ ആശ്രയിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അവന്റെ പുത്രനായ ക്രിസ്തുവിന്റെ മരണ പുനരുദ്ധാരണങ്ങള്‍ നമ്മുടെ പാപത്തിന്റെ പരിഹാരമായി സ്വീകരിച്ച്‌ അവനില്‍ ആശ്രയിക്കുമെങ്കില്‍ ഇന്ന് ഒരു സൌഭാഗ്യ ജീവിതവും മരണാനന്തരം നിത്യജീവനും നമുക്കു ലഭിക്കും.

ചോദ്യം: എന്താണ്‌ പുതിയ ആകാശവും പുതിയ ഭൂമിയും?

ഉത്തരം: സ്വര്‍ഗ്ഗം എങ്ങനെ ആയിരിക്കും എന്നതിനെപ്പറ്റി പല ആളുകള്‍ക്കും പല തെറ്റിദ്ധാരണകള്‍ ഉണ്ട്‌. വെളി.21-22 എന്നീ അദ്ധ്യായങ്ങളില്‍ പുതിയ ആകാശത്തെപ്പറ്റിയും പുതിയ ഭൂമിയെപ്പറ്റിയും വളരെ വ്യക്തമായി കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അന്ത്യകാല സംഭവങ്ങള്‍ക്കു ശേഷം നാം ഇപ്പോള്‍ വസിക്കുന്ന ഈ ഭൂമിയും ആകാശവും ചുട്ടെരിക്കപ്പെടും (2പത്രൊ.3:10). അതിനു ശേഷം ദൈവം ഒരു പുതിയ ഭൂമിയും പുതിയ ആകാശവും സൃഷ്ടിക്കും. ആ പുതിയ ഭൂമിയിലായിരിക്കും രക്ഷിക്കപ്പെട്ടവര്‍ തങ്ങളുടെ നിത്യത ചെലവഴിക്കുന്നത്‌. നാം ഇപ്പോള്‍ "സ്വര്‍ഗ്ഗം" എന്ന് വിശേഷിപ്പിക്കുന്നത്‌ ഇനിയും ദൈവം സൃഷ്ടിക്കുവാനിരിക്കുന്ന ആ പുതിയ ഭൂമിയെ ആണ്‌. അവിടെ ആയിരിക്കും നാം നമ്മുടെ നിത്യത ചെലവഴിക്കുന്നത്‌. ആ പുതിയ ഭൂമിയിലാണ്‌ പുതിയ യെരുശലേം സ്ഥാപിക്കപ്പെടുന്നത്‌. അവിടെ ആയിരിക്കും തങ്ക തെരുവീധികളും പളുങ്കു കൊണ്ടുള്ള ഗോപുരങ്ങളും ഉണ്ടായിരിക്കുന്നത്‌.

നാം ഇപ്പോള്‍ "സ്വര്‍ഗ്ഗം" എന്ന് വിളിക്കുന്ന ആ പുതിയ ഭൂമിയില്‍ തേജസ്കരിക്കപ്പെട്ട ശരീരത്തോടുകൂടി നാം വസിക്കും (1കൊരി.15:35-58). സ്വര്‍ഗ്ഗം "മേഘങ്ങളില്‍" എവിടെയോ എന്ന ചിന്താഗതി വേദപുസ്തക അടിസ്ഥാനത്തില്‍ ശരിയല്ല. നാം "ആകാശാത്ത്‌ നീന്തിത്തുടിക്കുന്ന ആത്മാക്കള്‍" ആയിരിക്കും എന്നതും വേദപുസ്തക അടിസ്ഥാനത്തില്‍ ശരിയല്ല. നാം നോക്കിപ്പാര്‍ക്കുന്ന ആ സ്വഗ്ഗം പാപവും ശാപവും ഇല്ലാത്ത, കണ്ണുനീരും കഷ്ടപ്പാടും ഇല്ലാത്ത, രോഗവും മരണവും ഇല്ലാത്ത പുതിയ ഭൂമിയൂം പുതിയ ആകാശവും ആണ്‌. അത്‌ നാം ഇന്ന് വസിക്കുന്ന ഭൂമിയെപ്പോലെ തന്നെ ആയിരിക്കും. എന്നാള്‍ അത്‌ പാപവും ശാപവും ഇല്ലാത്ത ഒരു ലോകം ആയിരിക്കും.

എന്താണ്‌ ഈ പുതിയ ആകാശം? വേദപുസ്തകത്തില്‍ ആകാശം എന്ന വാക്ക്‌ മേഘങ്ങളേയും, ശൂന്യാകാശത്തേയും, ദൈവസിംഹാസനത്തേയും കുറിക്കുന്നതാണ്‌ എന്നത്‌ മറക്കുവാന്‍ പാഡില്ല. അതുകൊണ്ട്‌ വെളി.21:1 ല്‍ പറഞ്ഞിരിക്കുന്ന പുതിയ ആകാശം ഇവ എല്ലാം ഉള്‍പ്പെടുന്നവയാണ്‌ എന്നു വേണം കരുതുവാന്‍. ചുരുക്കിപ്പറഞ്ഞാല്‍ ദൈവം ഈ അഖിലാണ്ഡത്തെ മുഴുവനും പുതുതായി സൃഷ്ടിക്കുവാന്‍ പോകുന്നു എന്നര്‍ത്ഥം. സകലത്തിനും ഒരു പുതിയ ആരംഭം കുറിക്കുവാന്‍ ദൈവം തീരുമാനിച്ചിരിക്കുന്നു എന്ന് നമുക്ക്‌ മനസ്സിലാക്കാം. അന്ന് ദൈവം നമ്മോടു കൂടെ പുതിയ യെരൂശേമില്‍ എപ്പോഴും വസിക്കും (വെളി.21:3). നമുക്ക്‌ അന്ന് ദൈവസിംഹാസനം ഇരിക്കുന്ന സ്വര്‍ഗ്ഗത്തിലേക്ക്‌ പ്രവേശനം ഉണ്ടായിരിക്കുമോ എന്നത്‌ കാത്തിരുന്നു കാണേണ്ടതാണ്‌. അതു വരെ നീതി അധിവസിക്കുന്ന ആ പുതിയ ഭൂമിക്കായി നമുക്ക്‌ ആകാംഷയോടെ കാത്തിരിക്കാം.

ചോദ്യം: നരകം വാസ്തവമായി ഉണ്ടോ? നരകം നിത്യമാണോ?


ഉത്തരം: നരകം ഉണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരേക്കാള്‍ അധികം ആളുകള്‍ ഒരു സ്വര്‍ഗ്ഗം ഉണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരാണ്‌ എന്നത്‌ വളരെ രസകരമായ ഒരു കാര്യമാണ്‌. എന്നാല്‍ സത്യ വേദപുസ്തകം അനുസരിച്ച്‌ സ്വര്‍ഗ്ഗം വാസ്തവം ആയിരിക്കുന്നതു പോലെ തന്നെ നരകവും വാസ്തവം ആണ്‌. മരണശേഷം രക്ഷിക്കപ്പെടാത്തവര്‍ ഏവരും നരകയാതന അനുഭവിക്കും എന്നത്‌ ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്ന സത്യമാണ്‌. നാമെല്ലാവരും പാപം ചെയ്തിട്ടുള്ളവരാണ്‌ (റോമ.3:23). പാപത്തിനു നീതിയായി ലഭിക്കേണ്ട ശിക്ഷ മരണമാണ്‌ (റോമ.6:23). എല്ലാ പാപവും ദൈവത്തിന്‌ എതിരായുള്ളതാണ്‌ (സങ്കീ.51:4). നിത്യനും പരിമിതി ഇല്ലാത്തവനും ആയ ദൈവത്തിന്‌ എതിരെയാണ്‌ എല്ലാ പാപവും എന്നതുകൊണ്ട്‌ പാപത്തിന്റെ ശിക്ഷയും നിത്യമാണ്‌. നരകം നിത്യനായ ദൈവത്തില്‍ നിന്ന്‌ നിത്യത മുഴുവന്‍ പിരിഞ്ഞിരിക്കുന്ന അനുഭവമാണ്‌.

വേദപുസ്തകത്തില്‍ ഉടനീളം നരകത്തെപപിറ്റി നാം വായിക്കുന്നു. നരകശിക്ഷ നിത്യമാണ്‌ (മത്താ.25:41). അവിടെ കെടാത്ത തീ ഉണ്ട്‌(മത്താ.3:12), ലജ്ജയും നിത്യനിന്ദയും ഉള്ള സ്ഥലമാണ്‌ (ദാനി.12:2). അത്‌ യാതനാ സ്ഥലമാണ്‌ (ലൂക്കോ.16:23). അവിടെ കരച്ചിലും പല്ലുകടിയും ഉണ്ട്‌ (മത്താ.25:30). അത്‌ നിത്യ നാശമാണ്‌ (2തെസ്സ.1:9). നിത്യനിത്യമായി യാതനയുടെ പുക ഉയരുന്ന സ്ഥലമാണ്‌ (വെളി.14:10-11). അഗ്നിയും ഗന്ധകവും എരിയുന്ന കടലാണ്‌; അവിടെ ദുഷ്ടന്‍മാര്‍ രാപ്പകല്‍ യാതന അനുഭവിക്കും (വെളി.20:10). ഇങ്ങനെയാണ്‌ നരകത്തെപ്പറ്റി നാം വായിക്കുന്നത്‌.

നീതിമാന്‍മാരുടെ സ്വര്‍ഗ്ഗീയ അനുഭൂതി നിത്യനിത്യമായിരിക്കുന്നതുപോലെ തന്നെ ദുഷ്ടന്‍മാരുടെ ശിക്ഷയും നിത്യനിത്യമാണ്‌. ഈ കാര്യം നമ്മുടെ കര്‍ത്താവു തന്നെ തിരുവായ്മൊഴിഞ്ഞ്‌ പറഞ്ഞതാണ്‌ (മത്താ.25:46). ദുഷ്ടന്‍മാര്‍ ദൈവത്തിന്റെ കോപത്തിനും ക്രോധത്തിനും പാത്രരാവുകയാണ്‌. നരകത്തിലുള്ളവര്‍ ദൈവത്തിന്റെ പരമനീതി മനസ്സിലാക്കും (സങ്കീ.76:10). അവരുടെ ശിക്ഷാവിധി നീതിയുള്ളതായിരുന്നു എന്നും അവര്‍ തന്നെയാണ്‌ അതിന്നു കാരണക്കാര്‍ എന്നും നരകത്തിലുള്ളവര്‍ സമ്മതിക്കും (ആവര്‍.32:3-5). അതെ, നരകം വാസ്തവം തന്നെ. ഒരിക്കലും അവസാനിക്കാത്ത യാതനയുടേയും ശിക്ഷയുടേയും സ്ഥലമാണത്‌. എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിച്ച്‌ അവന്റെ വഴിയില്‍ നടക്കുന്നവര്‍ക്ക്‌ നരക ശിക്ഷയില്‍ നിന്ന്‌ രക്ഷ പ്രാപിക്കാം എന്നതാണ്‌ ബൈബിളിലെ സത്യം (യോഹ.3:16, 18, 36).


ചോദ്യം: നമ്മുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും സ്വര്‍ഗ്ഗത്തില്‍ വച്ച്‌ കാണുവാന്‍ കഴിയുമോ?

ഉത്തരം: പലരും പറയുന്നത്‌ അവര്‍ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ ആദ്യം ചെയ്യുന്നത്‌ അവരുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും കണ്ടുപിടിക്കും എന്നാണ്‌. നിത്യതയില്‍ നമ്മുടെ സ്നേഹിതരേയും കുടുബ അംഗങ്ങളേയും കാണുവാനും അറിയുവാനും ഒക്കെ സാധിക്കുമെങ്കിലും, സ്വര്‍ഗ്ഗ്ത്തിലെ പ്രധാന വിഷയം അത്‌ ആയിരിക്കുകയില്ല. ദൈവത്തിന്റെ ആളത്വത്തിലും സ്വര്‍ഗ്ഗത്തിന്റെ അത്ഭുതത്തിലും വിസ്മയപ്പെട്ട്‌ ദൈവത്തെ ആരാധിക്കുന്നതില്‍ നാം വ്യാപൃതരായിരിക്കും. സ്നേഹിതരും കുടുംബ അംഗങ്ങളുമായുള്ള നമ്മുടെ കൂടിക്കാഴ്ചയില്‍ നമ്മുടെ പ്രധാന വിഷയം അവരില്‍ കൂടി നാം അനുഭവിച്ച ദൈവ കൃപയെപ്പറ്റിയും ദൈവസ്നേഹത്തെപ്പറ്റിയും ആയിരിക്കും. ഭൂമിയില്‍ നാം ആയിരിക്കുമ്പോള്‍ പരിചയമുള്ളവരുമൊത്ത്‌ നാം സ്വര്‍ഗ്ഗത്തില്‍ എത്തിയ ശേഷം ദൈവസന്നിധിയില്‍ അവനെ സ്തുതിക്കുന്നത്‌ നമ്മെ ആഹ്ലാദഭരിതരാക്കും.

നമുക്ക്‌ ഭൂമിയില്‍ പരിചയം ഉള്ളവരെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ മനസ്സിലാക്കുവാന്‍ സാധിക്കുമോ എന്ന വിഷയത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു എന്ന്‌ നോക്കാം. തന്റെ കൈക്കുഞ്ഞു മരിച്ചപ്പോല്‍ ദാവീദു പറഞ്ഞത്‌ ശ്രദ്ധിക്കുക: "ഞാന്‍ അവന്റെ അടുക്കലേക്ക്‌ പോകുമെന്നല്ലാതെ അവന്‍ എങ്കലേക്ക്‌ തിരിച്ചു വരികയില്ലല്ലോ" (2ശമു.12:23). മരിച്ചു പോയ കുഞ്ഞ്‌ ഒരു കൈക്കുഞ്ഞായിരിന്നിട്ടുപോലും അവനെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ തിരിച്ചറിയുവാന്‍ കഴിയും എന്ന്‌ ദാവീദ്‌ വിശ്വസിച്ചു. ലൂക്കോ.16:19-31 വരെയുള്ള വാക്യങ്ങള്‍ അനുസരിച്ച്‌ അബ്രഹാം, ലാസര്‍, ധനവാന്‍ എന്നിവരെ അവരുടെ മരണശേഷവും വ്യക്തമായി തിരിച്ചറിയുവാന്‍ കഴിയുമല്ലൊ. മറുരൂപ മലയുടെ മുകളില്‍ പ്രത്യക്ഷരായ മോശെയേയും ഏലിയാവിനേയും ശിഷ്യന്‍മാര്‍ തിരിച്ചറിഞ്ഞല്ലോ (മത്ത.17:3-4). ഈ ഉദ്ദാഹരണങ്ങളില്‍ നിന്ന്‌ മരണശേഷവും ആളുകളെ തിരിച്ചറിയുവാന്‍ കഴിയും എന്ന്‌ സത്യവേദപുസ്തകത്തില്‍ നിന്ന്‌ മനസ്സിലാക്കാം.

നാം നമ്മുടെ കര്‍ത്താവിനെ കാണുമ്പോള്‍ അവന്‍ ഇരിക്കുന്നതുപോലെ നാമും ആയിത്തീരും എന്ന്‌ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (1 യോഹ.3:2). നമ്മുടെ ഭൌമീക ശരീരം ആദ്യത്തെ ആദാമിന്റെ ശരീരപ്രകൃതിയോട്‌ ഒത്തിരിക്കുന്നതുപോലെ മരണശേഷം നമ്മുടെ ശരീരപ്രകൃതി രണ്ടാം ആദാമായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീര പ്രകൃതിപോലെ ആകും (1 കൊരി.15:47). "നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗ്ഗീയന്റെ പ്രതിമ ധരിക്കും. ഈ ദ്രവത്വമുള്ളത്‌ അദ്രവത്വത്തേയും ഈ മര്‍ത്യമായത്‌ അമര്‍ത്യത്തേയും ധരിക്കേണം" (1കൊരി.15:49, 53). ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ അനേകര്‍ കണ്ടു മനസ്സിലാക്കി എന്ന് നാം വായിക്കുന്നു (യോഹ. 20:16, 20; 21:12; 1കൊരി.15:4-7). തേജസ്കരിക്കപ്പെട്ട തന്റെ ശരീരത്തില്‍ നമ്മുടെ കര്‍ത്താവിനെ കണ്ടു മനസ്സിലാക്കുവാന്‍ കഴിഞ്ഞെങ്കില്‍ നമ്മേയും നമ്മുടെ തേജസ്കരിക്കപ്പെട്ട ശരീരത്തില്‍ മനസ്സിലാക്കുവാന്‍ കഴിയണം. നമ്മുടെ സ്നേഹിതരേയും ബന്ധുമിത്രാദികളേയും അവരുടെ തേജസ്കരിക്കപ്പെട്ട ശരീരത്തില്‍ കന്‍ണ്ടു മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ വളെരെ അത്ഭുത വിഷയമായിരിക്കും. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ അത്ഭുതം നമ്മുടെ സൃഷ്ടാവിനെ അവന്റെ സകല മഹത്വത്തിലും കണ്ട്‌ അവന്റെ മുമ്പില്‍ അവനെ നമ്മുടെ ബന്ധുമിത്രാദികളോടൊത്ത്‌ ആരാധിക്കുവാന്‍ കഴിയും എന്നതാണ്‌.

GotQuestion?org


No comments:

Post a Comment