ചോദ്യം: സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേ വഴി യേശുക്രിസ്തു മാത്രമോ?
ഉത്തരം: "ഞാന്‍ സാമാന്യം നല്ല വ്യക്തിയാണ്, അതുകൊണ്ട് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും". "ഇടക്കിടക്ക് ഞാന്‍ തെറ്റു ചെയ്യാറുണ്ടെന്നത് ശരി തന്നേ; എങ്കിലും സാധാരണ നല്ല കാര്യങ്ങളാണ് കൂടുതല്‍ ചെയ്യാറുള്ളത്. അതുകൊണ്ട് സ്വര്‍ഗ്ഗം എനിക്കുണ്ട്". "ഞാന്‍ സത്യ വേദപുസ്തകം വിശ്വസിക്കുന്നില്ല എന്ന ഒരേ കാരണത്താല്‍ ദൈവം എന്നെ നരകത്തില്‍ അയക്കയില്ലല്ലോ. ഇപ്പോള്‍ കാലം മാറിയില്ലേ?" "കുലപാതകര്‍, വ്യഭിചാരികള്‍ തുടങ്ങിയ ഹീന മനുഷരാണ് നരകത്തില്‍ പോകേണ്ടത്; പോകുന്നത്".
സാധാരണ
ജനങ്ങളുടെ ചിന്താഗതികളാണ് മുകളില്‍ വായിച്ചത്. എന്നാല്‍ സത്യം പറയട്ടെ; അവയെല്ലാം
അസതയങ്ങളാണ്. ഈ ലോകത്തിന്റെ അധിപതിയായ പിശാചാണ് ഇത്തരം ചിന്തകള്‍ മനുഷരുടെ
ഇടയില്‍ പരത്തിയിരിക്കുന്നത്. സാത്താനും അവനെ പിന്‍പറ്റുന്ന ഏവരും ദൈവത്തിന്റെ
ശത്രുക്കളാണ് (1പത്രോ.5:8). സാത്താന്‍
വെളിച്ചത്തിന്റെ ദൂതനായിട്ടാണ് സാധാരണ പ്രത്യക്ഷപ്പെടാറുള്ളത് (2ഒക്രി.11:14).
ദൈവത്തിനു
സമര്‍പ്പിക്കപ്പെടാത്ത ഹൃദയങ്ങളുടെ മേല്‍ അവന്‍ ആധിക്യം ചെലുത്തുന്നു.
"ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം
ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി"
(2കൊരി.4:4).
ലഘുവായ പാപങ്ങള്‍ ദൈവം കണക്കിലെടുക്കയില്ലെന്നും നരകം "ഹീന മനുഷര്‍ക്കു" വേണ്ടി ഉള്ളതാണെന്നും വിശ്വസിക്കുന്നത് വെറും മിത്ഥ്യയാണ്. എല്ലാ പാപങ്ങളും നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുന്നു; വെറും നിരുപദ്രവികള്‍ എന്ന് തോന്നുന്നവ പോലും! സകല മനുഷരും തെറ്റ് ചെയ്തവരാണ്. സ്വന്ത പ്രയത്നത്താല്‍ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ കഴികയില്ല (റോമ. 3:23). നമ്മുടെ പുണ്യ പ്രവൃത്തികള്‍ തെറ്റുകളെ അതിജീവിച്ചോ ഇല്ലയോ എന്ന അടിസ്ഥാനത്തില്‍ നമുക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കയില്ല. അങ്ങനെയാണെങ്കില്‍ നാം പരാജയപ്പെടുന്നത് നിശ്ചയമാണ്. ദൈവത്തിനറൊ കൃപയാല്‍ മാത്രമേ നമുക്ക് രക്ഷിക്കപ്പെടുവാന്‍ സാധിക്കയുള്ളൂ. പ്രവൃത്തികള്‍ക്ക് അവിടെ സ്ഥാനമില്ല. "കൃപയാലെങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല" (റോമ.11:6). സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ നമ്മുടെ യാതൊരു പുണ്യപ്രവൃത്തികളും ഉപയുക്തമല്ല തന്നേ (തീത്തോ.3:5).
യേശുകര്‍ത്താവു പറഞ്ഞത് ശ്രദ്ധിക്കുക."ഇടുക്കു വാതിലൂടെ അകത്തു കടപ്പീന്‍; നാശത്തിലേക്ക് പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍ കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ (മത്താ.7:13,14). ലോകത്തിലുള്ള സകല മനുഷരും ദൈവത്തെ വിശ്വസിക്കാതെ തങ്ങളുടെ പാപവഴികളില്‍ത്തന്നേ നടന്നാല്‍ പോലും ദൈവം അവരെ ക്ഷമിക്കയില്ല. "നിങ്ങള്‍ മുംബെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളില്‍ ഇപ്പോള്‍ വ്യാപരിക്കുന്ന ആത്മാവിനേയും അനുസരിച്ചു നടന്നു" (എഫേ.2:2). ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍ അത് കുറ്റമറ്റതായിരുന്നു. എല്ലാം നല്ലതായിരുന്നു. അതിനു ശേഷം അവന്‍ ആദാമിനേയും ഹവ്വയെയും സൃഷ്ടിച്ച് ദൈവത്തെ അനുസരിക്കുവാനോ തിരസ്കരിക്കുവാനോ ഉള്ള അവകാശവും ദൈവം അവര്‍ക്കു കൊടുത്തു. എന്നാല്‍ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ആദിമനുഷരായ ആദവും ഹവ്വയും പിശാചിനാല്‍ വഞ്ചിക്കപ്പെട്ട് ദൈവത്തോട് അനുസരണക്കേടു കാണിച്ച് പാപം ചെയ്തു. ഇത് അവരെയും അവരുടെ പിന്‍ തലമുറക്കാരായ നമ്മേയും ദൈവത്തോടുള്ള ബന്ധത്തില്‍ നിന്ന് അകറ്റി. ദൈവം പരിശുദ്ധനും നീതിമാനും ആയതിനാല്‍ അവന്‍ പാപത്തെ ശിക്ഷിക്ക തന്നേ ചെയ്യും. തെറ്റുകാരായ നമുക്കു തന്നെ ദൈവത്തിങ്കലേക്കു മടങ്ങുന്നത് അസാദ്ധ്യമാണല്ലോ. അതുകൊണ്ട് ദൈവം തന്നെ നമ്മേ ദൈവത്തിങ്കലേക്ക് മടക്കി വരുത്തുവാന്‍ ഒരു മാര്‍ഗം ഉണ്ടാക്കി. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16). പാപത്തിന്റെ ശംബളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ, നമ്മുടെ കര്‍ത്താവായ യേശുവില്‍ നിത്യജീവന്‍ തന്നേ (റോമ.6:23). യേശുകര്‍ത്താവ് ഈ ഭൂമിയില്‍ ജനിച്ചത് നമ്മെ ദൈവത്തോട് അടുപ്പിക്കുവാനുള്ള വഴിയായിടടാതണ്. അവന്‍ മരിച്ചത് നാം മരിക്കാതിരിക്കുവാനാണ്. മരണത്തില്‍ നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് തനിക്ക് മരണത്തിന്‍മേലും പാപത്തിന്‍മേലുമുള്ള അധികാരത്തെ അവന്‍ വെളിപ്പെടുത്തി (റോമ. 4:25). ദൈവത്തിനും മനുഷര്‍ക്കും ഇടയിലുള്ള വിടവ് അവന്‍ ഇല്ലാതാക്കി; ഇന്ന് അവന്‍മേലുള്ള വിശ്വാസത്താല്‍ നമുക്ക് ദൈവത്തോട് ബ്ന്ധപ്പെടാനൊക്കും എന്ന നിലയിലാക്കി.
"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു" (യോഹ.17:3). ദൈവത്തെ വിശ്വസിക്കുന്ന അനേകരുണ്ട്; പിശാചുകളും വിശവ:സിക്കുന്നുവെന്ന് വേദപുസ്തകം പറയുന്നു (യാക്കോ.2:19). എന്നാല്‍ നാം രക്ഷിക്കപ്പെടേണമെങ്കില്‍ നമ്മുടെ പാപവഴികളെ വിട്ട് ദൈവത്തിങ്കലേക്കു തിരിഞ്ഞ് അവനുമായി വ്യക്തിപരമായ ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ട് അവനെ പിന്‍പറ്റേണ്ടത് ആവശ്യമാണ്. മുഴു ഹൃദയത്തോടെ യേശുകര്‍ത്താവിനെ വിശ്വസിച്ചു ആശ്രയിക്കേണ്ടതാണ്. "അവന്റെ കൃപയാല്‍ യേശുക്രിസ്തുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത് (റോമ.3:24). നാം രക്ഷിക്കപ്പെടുവാന്‍ വേറൊരു മാര്‍ഗ്ഗവും ഇല്ലെന്ന് വേദപുസ്തകം വളരെ വ്യക്തമായി പറയുന്നു. യേശുകര്‍ത്താവു പറയുന്നതു ശ്രദ്ധിക്കുക: "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല (യോഹ.14:6).
രക്ഷക്കായി ഒരേ വഴി യേശുകര്‍ത്താവു മാത്രം. കാരണം അവന്‍ മാത്രമാണ് മനുഷന്റെ പാപപരിഹാര ബലിയായത്. പാപത്തിന്റെ അഘോരത്തെപ്പറ്റിയും, പരിണിത ഫലങ്ങളെപ്പറ്റിയും വേരൊരു മതവും ഇത്ര വ്യക്തമായി പഠിപ്പിക്കുന്നില്ല. യേശുകര്‍ത്താവ് ചെയ്തതുപോലെ വേറാരും പാപത്തിനു പരിഹാരവും ചെയ്തിട്ടില്ല. വേറൊരു മതഗുരുവും ദൈവം മനുഷനായി വന്ന് പാപപരിഹാരത്തിനായി ഒരു നിത്യ ബലി അര്‍പ്പിച്ചവരല്ല. യേശു കര്‍ത്താവ് ദൈവമായിരുന്നതിനാല്‍ പാപപരിഹാരം ഉണ്ടാക്കുവാന്‍ അവന് കഴിഞ്ഞു. ഇന്ന് മനുഷന് രക്ഷ യേശുക്രിസ്തുവില്‍ കൂടി മാത്രം. "നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴെ ഭൂമിക്കു മേലെ നല്‍കപ്പെട്ട വേറൊരു നാമവുമില്ല (പ്രവ.4:12).
നിങ്ങല്‍ക്ക് യേശു കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച് നിത്യജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുനനിത്. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു ലളിത മാര്‍ഗം മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിന്റെ മുംബാകെ തെറ്റുകാരനാണെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശുകര്‍ത്താവ് എന്റെ പാപപരിഹാരാര്‍ത്ഥം ക്രൂശില്‍ മരിച്ചുയിര്‍ത്തെന്നും അവനിലുള്ള വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ പാപത്തെ വിട്ട് നിങ്കലേക്ക് തിരിയുന്നു. എന്നോട് ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.
ലഘുവായ പാപങ്ങള്‍ ദൈവം കണക്കിലെടുക്കയില്ലെന്നും നരകം "ഹീന മനുഷര്‍ക്കു" വേണ്ടി ഉള്ളതാണെന്നും വിശ്വസിക്കുന്നത് വെറും മിത്ഥ്യയാണ്. എല്ലാ പാപങ്ങളും നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുന്നു; വെറും നിരുപദ്രവികള്‍ എന്ന് തോന്നുന്നവ പോലും! സകല മനുഷരും തെറ്റ് ചെയ്തവരാണ്. സ്വന്ത പ്രയത്നത്താല്‍ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ കഴികയില്ല (റോമ. 3:23). നമ്മുടെ പുണ്യ പ്രവൃത്തികള്‍ തെറ്റുകളെ അതിജീവിച്ചോ ഇല്ലയോ എന്ന അടിസ്ഥാനത്തില്‍ നമുക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കയില്ല. അങ്ങനെയാണെങ്കില്‍ നാം പരാജയപ്പെടുന്നത് നിശ്ചയമാണ്. ദൈവത്തിനറൊ കൃപയാല്‍ മാത്രമേ നമുക്ക് രക്ഷിക്കപ്പെടുവാന്‍ സാധിക്കയുള്ളൂ. പ്രവൃത്തികള്‍ക്ക് അവിടെ സ്ഥാനമില്ല. "കൃപയാലെങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല" (റോമ.11:6). സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ നമ്മുടെ യാതൊരു പുണ്യപ്രവൃത്തികളും ഉപയുക്തമല്ല തന്നേ (തീത്തോ.3:5).
യേശുകര്‍ത്താവു പറഞ്ഞത് ശ്രദ്ധിക്കുക."ഇടുക്കു വാതിലൂടെ അകത്തു കടപ്പീന്‍; നാശത്തിലേക്ക് പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍ കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ (മത്താ.7:13,14). ലോകത്തിലുള്ള സകല മനുഷരും ദൈവത്തെ വിശ്വസിക്കാതെ തങ്ങളുടെ പാപവഴികളില്‍ത്തന്നേ നടന്നാല്‍ പോലും ദൈവം അവരെ ക്ഷമിക്കയില്ല. "നിങ്ങള്‍ മുംബെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളില്‍ ഇപ്പോള്‍ വ്യാപരിക്കുന്ന ആത്മാവിനേയും അനുസരിച്ചു നടന്നു" (എഫേ.2:2). ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍ അത് കുറ്റമറ്റതായിരുന്നു. എല്ലാം നല്ലതായിരുന്നു. അതിനു ശേഷം അവന്‍ ആദാമിനേയും ഹവ്വയെയും സൃഷ്ടിച്ച് ദൈവത്തെ അനുസരിക്കുവാനോ തിരസ്കരിക്കുവാനോ ഉള്ള അവകാശവും ദൈവം അവര്‍ക്കു കൊടുത്തു. എന്നാല്‍ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ആദിമനുഷരായ ആദവും ഹവ്വയും പിശാചിനാല്‍ വഞ്ചിക്കപ്പെട്ട് ദൈവത്തോട് അനുസരണക്കേടു കാണിച്ച് പാപം ചെയ്തു. ഇത് അവരെയും അവരുടെ പിന്‍ തലമുറക്കാരായ നമ്മേയും ദൈവത്തോടുള്ള ബന്ധത്തില്‍ നിന്ന് അകറ്റി. ദൈവം പരിശുദ്ധനും നീതിമാനും ആയതിനാല്‍ അവന്‍ പാപത്തെ ശിക്ഷിക്ക തന്നേ ചെയ്യും. തെറ്റുകാരായ നമുക്കു തന്നെ ദൈവത്തിങ്കലേക്കു മടങ്ങുന്നത് അസാദ്ധ്യമാണല്ലോ. അതുകൊണ്ട് ദൈവം തന്നെ നമ്മേ ദൈവത്തിങ്കലേക്ക് മടക്കി വരുത്തുവാന്‍ ഒരു മാര്‍ഗം ഉണ്ടാക്കി. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16). പാപത്തിന്റെ ശംബളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ, നമ്മുടെ കര്‍ത്താവായ യേശുവില്‍ നിത്യജീവന്‍ തന്നേ (റോമ.6:23). യേശുകര്‍ത്താവ് ഈ ഭൂമിയില്‍ ജനിച്ചത് നമ്മെ ദൈവത്തോട് അടുപ്പിക്കുവാനുള്ള വഴിയായിടടാതണ്. അവന്‍ മരിച്ചത് നാം മരിക്കാതിരിക്കുവാനാണ്. മരണത്തില്‍ നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് തനിക്ക് മരണത്തിന്‍മേലും പാപത്തിന്‍മേലുമുള്ള അധികാരത്തെ അവന്‍ വെളിപ്പെടുത്തി (റോമ. 4:25). ദൈവത്തിനും മനുഷര്‍ക്കും ഇടയിലുള്ള വിടവ് അവന്‍ ഇല്ലാതാക്കി; ഇന്ന് അവന്‍മേലുള്ള വിശ്വാസത്താല്‍ നമുക്ക് ദൈവത്തോട് ബ്ന്ധപ്പെടാനൊക്കും എന്ന നിലയിലാക്കി.
"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു" (യോഹ.17:3). ദൈവത്തെ വിശ്വസിക്കുന്ന അനേകരുണ്ട്; പിശാചുകളും വിശവ:സിക്കുന്നുവെന്ന് വേദപുസ്തകം പറയുന്നു (യാക്കോ.2:19). എന്നാല്‍ നാം രക്ഷിക്കപ്പെടേണമെങ്കില്‍ നമ്മുടെ പാപവഴികളെ വിട്ട് ദൈവത്തിങ്കലേക്കു തിരിഞ്ഞ് അവനുമായി വ്യക്തിപരമായ ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ട് അവനെ പിന്‍പറ്റേണ്ടത് ആവശ്യമാണ്. മുഴു ഹൃദയത്തോടെ യേശുകര്‍ത്താവിനെ വിശ്വസിച്ചു ആശ്രയിക്കേണ്ടതാണ്. "അവന്റെ കൃപയാല്‍ യേശുക്രിസ്തുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത് (റോമ.3:24). നാം രക്ഷിക്കപ്പെടുവാന്‍ വേറൊരു മാര്‍ഗ്ഗവും ഇല്ലെന്ന് വേദപുസ്തകം വളരെ വ്യക്തമായി പറയുന്നു. യേശുകര്‍ത്താവു പറയുന്നതു ശ്രദ്ധിക്കുക: "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല (യോഹ.14:6).
രക്ഷക്കായി ഒരേ വഴി യേശുകര്‍ത്താവു മാത്രം. കാരണം അവന്‍ മാത്രമാണ് മനുഷന്റെ പാപപരിഹാര ബലിയായത്. പാപത്തിന്റെ അഘോരത്തെപ്പറ്റിയും, പരിണിത ഫലങ്ങളെപ്പറ്റിയും വേരൊരു മതവും ഇത്ര വ്യക്തമായി പഠിപ്പിക്കുന്നില്ല. യേശുകര്‍ത്താവ് ചെയ്തതുപോലെ വേറാരും പാപത്തിനു പരിഹാരവും ചെയ്തിട്ടില്ല. വേറൊരു മതഗുരുവും ദൈവം മനുഷനായി വന്ന് പാപപരിഹാരത്തിനായി ഒരു നിത്യ ബലി അര്‍പ്പിച്ചവരല്ല. യേശു കര്‍ത്താവ് ദൈവമായിരുന്നതിനാല്‍ പാപപരിഹാരം ഉണ്ടാക്കുവാന്‍ അവന് കഴിഞ്ഞു. ഇന്ന് മനുഷന് രക്ഷ യേശുക്രിസ്തുവില്‍ കൂടി മാത്രം. "നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴെ ഭൂമിക്കു മേലെ നല്‍കപ്പെട്ട വേറൊരു നാമവുമില്ല (പ്രവ.4:12).
നിങ്ങല്‍ക്ക് യേശു കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച് നിത്യജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുനനിത്. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു ലളിത മാര്‍ഗം മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിന്റെ മുംബാകെ തെറ്റുകാരനാണെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശുകര്‍ത്താവ് എന്റെ പാപപരിഹാരാര്‍ത്ഥം ക്രൂശില്‍ മരിച്ചുയിര്‍ത്തെന്നും അവനിലുള്ള വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ പാപത്തെ വിട്ട് നിങ്കലേക്ക് തിരിയുന്നു. എന്നോട് ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.
This comment has been removed by the author.
ReplyDelete###സ്വന്ത പ്രയത്നത്താല്‍ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ കഴികയില്ല##
ReplyDeleteഅങ്ങനെ എങ്കില്‍ യേശുവിന്റെ മുന്ബുള്ള ആളുകള്‍ക്കെല്ലാം നരകം തന്നെ....
അപോഴുള്ള പ്രവാചകന്മാര്‍ എല്ലാം നരകത്തില്‍...
സ്വന്ത പ്രയത്നത്താല്‍ ആന്നല്ലോ അവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയത്.. ഇസാ ചിത്രത്തിലെ ഇല്ലാലോ
<>>ദൈവത്തിങ്കലേക്കു മടങ്ങുന്നത് അസാദ്ധ്യ൦
1.യേശുവിനു മുന്ബുള്ള പ്രവച്ചകകമാര്‍ പടിപിച്ചത്..
ദൈവത്തിങ്കലേക്കു മടങ്ങുന്നത് പശ്ചാതതപിച്ചിട്ടും പിനീട് സന്മാര്ഗത്തില്‍ നിലകൊള്ളന്‍ ആണ്
..2.ദൈവത്തിങ്കലേക്കു മടങ്ങുന്നത് അസാദ്ധ്യ൦..താങ്കള്‍ പറഞത് ശരിയെങ്കില്‍ യേശുവിനു മുമ്പ് വരെ സാധ്യമാണ് എന്നാണ്..ഇങ്ങനെ അസധ്യമാകാനുള്ള കാരണങ്ങള്‍ വല്ലതും ഉണ്ടോ
ഇങ്ങനെ പരത്തി ചോദിക്കാതെ ഒറ്റ സ്ഥലത്ത് എല്ലാം കൂടി ചോദിക്കുന്നതല്ലേ നല്ലത്. ഉത്തരം താഴെ കൊടുത്തിട്ടുണ്ട്....
Deleteപരത്തി ചോദിച്ചതല്ല,,,എല്ലാ ചോദ്യത്തിനും മറുപടി തനിക്ക് ടൈപ്പ് ചെയ്യാന്‍ സൗകര്യം ആകുമെന്ന് കരുതി ..അങ്ങനെ ആകുമ്പോള്‍ ചോദ്യങ്ങള്‍ വിട്ടു പോകില്ല...എന്നിട്ടും താന്‍ വിട്ടു കളഞ്ഞിരിക്കുന്നു
Delete....ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു
1.യേശുവിനു മുന്ബുള്ള പ്രവച്ചകകമാര്‍ പടിപിച്ചത്..
ദൈവത്തിങ്കലേക്കു മടങ്ങുന്നത് പശ്ചാതതപിച്ചിട്ടും പിനീട് സന്മാര്ഗത്തില്‍ നിലകൊള്ളന്‍ ആണ്
2.ദൈവത്തിങ്കലേക്കു മടങ്ങുന്നത് അസാദ്ധ്യ൦..താങ്കള്‍ പറഞത് ശരിയെങ്കില്‍ യേശുവിനു "മുമ്പ് വരെ സാധ്യമാണ്" എന്നാണ്..ഇങ്ങനെ പെട്ടെന്ന് അസാധ്യമാകാനുള്ള കാരണങ്ങള്‍ വല്ലതും ഉണ്ടോ
പാപപരിഹാരാര്‍ത്ഥം യേശു നമ്മുക്ക് മരിച്ചത് എന്തിനു???ഒരാള്‍ പരലോകത്ത് വെച്ച് യേശുവിനോട് ചോധികുകയാണ് എന്തിനാണ് കുരിശില്‍ കിടന്നു മരിച്ചത് എന്ന് ഞാന്‍ സ്വയംമേ നന്നകുമല്ലോ..
ReplyDeleteആദമിന്റെ കാലത്ത് തന്നെ മരണപീട്ടു എങ്കില്‍ പഴയനിയമംവും ഒന്നും വേണ്ടല്ലോ...അവര്‍ക്കും സ്വജന്ന്യമായി നിത്യ ജീവന്‍ കിട്ടുമായിരുന്നില്ലേ???
മനുഷ്യനോടുള്ള സ്നേഹം ആനെകില്‍ അതെ സ്നേഹം എന്ത് കൊണ്ട് AD 1)൦ നൂറ്റാണ്ട് വരെ വൈകി ???
ഒരാളും പരലോകത്തില്‍ പോയി യേശുക്രിസ്തുവിനെ ചോദ്യം ചെയ്യുകയില്ല...."ആദമിന്റെ കാലത്ത് തന്നെ മരണപീട്ടു എങ്കില്‍ പഴയനിയമംവും ഒന്നും വേണ്ടല്ലോ...അവര്‍ക്കും സ്വജന്ന്യമായി നിത്യ ജീവന്‍ കിട്ടുമായിരുന്നില്ലേ???
Deleteമനുഷ്യനോടുള്ള സ്നേഹം ആനെകില്‍ അതെ സ്നേഹം എന്ത് കൊണ്ട് AD 1)൦ നൂറ്റാണ്ട് വരെ വൈകി ???" ###സ്വന്ത പ്രയത്നത്താല്‍ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ കഴികയില്ല## എന്നതിനുള്ള മറുപടിയില്‍ ഇതിനും മറുപടിയുണ്ട്....
1)ന്യായം വിധിക്കുന്ന നാളിൽ ഒരാള്‍ അങ്ങനെ ചോദിക്കാന്‍ തരമില്ല എന്ന് വിശ്വിസിക്കാന്‍ ഒരു രേഖയും ഇല്ല...തീര്‍ച്ചയായും സംഭാഷ്ണങ്ങള്‍ ഉണ്ടാകും...
Delete2)പാപപരിഹാരാര്‍ത്ഥം യേശു നമ്മുക്ക് മരിച്ചത് എന്തിനു???മനുഷ്യനോടുള്ള സ്നേഹം ആനെകില്‍ അതെ സ്നേഹം എന്ത് കൊണ്ട് AD 1)൦ നൂറ്റാണ്ട് വരെ വൈകി ???"
This comment has been removed by the author.
ReplyDelete###വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു####
ReplyDeleteവിശ്വസിച്ചു കഴിഞ്ഞാല്‍ പിന്നെ എന്ത് വേണെങ്കിലും ചെയ്യാം എന്നോ..കര്‍മ്മങ്ങള്‍ക്ക് ഒരു പ്രസക്തിയില്ലെ..
സകലമാന തെമ്മാടിത്തരം ചെയ്തു മരിച്ച ക്രിസ്ത്യാനി സ്വര്‍ഗത്തില്‍ പോകും ....മര്യധ്യക്ക് ജീവിച്ച അന്യ മതക്കാര്‍ നരകത്തില്‍
പശ്ചാത്താപം സ്വീകരിക്കാന്‍ ദൈവത്തിന്നു കഴിവില്ലേ പ്രയചിത്തങ്ങള്‍ കാനുകയില്ലേ ....ഏക ദൈവ മാത്രാ ആരാധന ചെയ്തവര്‍
ഏക ദൈവത്തിനു ആരാധിക്കുന്നു എന്നതിലല്ല ഏതു ദൈവത്തെ ആരാധിക്കുന്നതിലാണ് കാര്യം എന്ന് മനസ്സിലാക്കുക... "യേശുവിനെ കര്‍ത്താവ് എന്ന് വായികൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെ ഴുന്നേല്‍പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും.(റോമ.10:9). അങ്ങനെ രക്ഷിക്കപെട്ട ഒരു ദൈവപൈതല്‍ സകലമാന തെമ്മാടിത്തരം ചെയ്യുകയും ഇല്ല. വിശ്വസിച്ചു കഴിഞ്ഞാല്‍ എന്തും ചെയ്യാം എന്നൊന്നും ബൈബിള്‍ ശരിയായി മനസ്സിലാക്കിയ ഒരു ക്രിസ്ത്യാനി വിചാരിക്കുകയില്ല.
Delete1)ഏക ദൈവം അല്ലാതെ പിന്നെ ഏതു ദൈവത്തെയാണ് താന്‍ ഉദേഷികുന്നത്...ഏകദൈവം അല്ലാതെ ഒരു ദൈവമോ ???
Delete,,,,,,,,,,,,
2)അങ്ങനെ രക്ഷിക്കപെട്ട ഒരു ദൈവപൈതല്‍ സകലമാന തെമ്മാടിത്തരം ചെയ്യുകയും ഇല്ല......അതങ്ങനെ ശരിയാകും രക്ഷിക്കപ്പെട്ടു കഴിഞ്ഞിട്ടാണ് ഒരു തെമ്മടിയകുന്നത്...തെമ്മടിയയാല്‍ ആദ്യം ലഭിച്ച രക്ഷ നഷ്ട്ടപെട്ടു പോകുമോ..???(അത് നല്ല കളി,എന്ന് പറയേണ്ടി വരും )
3)കര്‍മ്മങ്ങള്‍ക്ക് ഒരു പ്രസക്തിയില്ലെ..
##########വേരൊരു മതവും ഇത്ര വ്യക്തമായി പഠിപ്പിക്കുന്നില്ല...########
ReplyDeleteഇസ്ലാമികമാനം എന്ത്യെന്നു പഠിക്കുക ...
ഏക ദൈവത്തില്‍ നിന്ന് ആരുമായോ പങ്കു ചെയ്താല്‍,അതിനു പാപക്ഷമ ലഭ്യമല്ല..എങ്കിലും (മരികുന്നതിനു മുന്‍പായി)പിന്നീട് സത്യം ബോധ്യമായി പശ്ച്തതപിച്ചു സന്മാര്ഗത്തില്‍ നിലകൊണ്ടാല്‍ ,അതിനും പാപക്ഷമ ലഭ്യമാന് ..ബാകി എല്ലാവിധ പാപങ്ങള്‍ പൊരുത് കൊടുക്കപെടവുന്നതാണ്...
ഇതളും വ്യക്തമായ, സ്വതത്രമായ പാപപരിഹാര൦ വേറെ ഒരു മതതില്ലുജ് ഇല്ല
ഇതിനെ കുറിച്ച് ഒന്നും പറയാന്‍ ഇല്ലേ ???
Delete###സ്വന്ത പ്രയത്നത്താല്‍ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ കഴികയില്ല## "അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ തന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ." റോമര്‍ രണ്ടാം അദ്ധ്യായം 6 മുതല്‍ 16 വരെയുള്ള വാക്യങ്ങള്‍ ആണ് കൊടുത്തിരിക്കുന്നത്. ഇപ്പോള്‍ സംശയം തീര്‍ന്നുവെന്നു വിചാരിക്കുന്നു.
ReplyDelete###അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.####
ReplyDelete1)അപ്പോള്‍ തിന്മയെക്കള്‍ കൂടുതല്‍ നന്മ ചെയ്തു ഒരാളിന്റെ അവസ്ഥ എന്ത് ...അയാള്‍ സ്വയമേ സ്വര്‍ഗം നേടിയില്ലേ ??
2)സ്വന്ത പ്രയത്നത്താല്‍ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ കഴികയില്ല എന്നതിനു ഖണ്ഡിതമായ വിശദീകരണ്ണം എവടെ???
3)രണ്ടാം അദ്ധ്യായം 6 മുതല്‍ 16 വരെയുള്ള വാക്യങ്ങള്‍-വിശദീകരണ്ണം പ്രതീഷിക്കുന്നു
സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേ വഴി യേശുക്രിസ്തു...
ReplyDeleteഎങ്കില്‍ യേശുവിനു മുന്പ് വഴികള്‍ ഒന്നുമുണ്ടായിരുനില്ലേ...ഉണ്ടെകില്‍ ആ വഴി മനുഷ്യസ്നേഹിയായ യേശു എന്തിനു അടച്ചു
മനസ്സിരുത്തി ബൈബിള്‍ വായിക്കൂ സുഹൃത്തേ....
ReplyDeleteatleast ചോദ്യങ്ങളെ നേരിടാനുള്ള മനസ് താങ്കള്‍ക്ക് ഉണ്ടോ
Deleteതാഴെയുള്ള ചോദ്യത്തിനു എന്കില്ജും ഉത്തരം നല്കാനുള്ള "മനസ്" കാണിക്കൂ ???
ReplyDeleteപാപപരിഹാരാര്‍ത്ഥം യേശു നമ്മുക്ക് മരിച്ചത് എന്തിനു???മനുഷ്യനോടുള്ള സ്നേഹം ആനെകില്‍ അതെ സ്നേഹം എന്ത് കൊണ്ട് AD 1)൦ നൂറ്റാണ്ട് വരെ വൈകി ???"
മറ്റു ബ്ലോഗുകളില്‍ കമന്റ് ഇടാന്‍ നല്ല ഉത്സാഹം ഉണ്ടല്ലോ ...ഇവടെ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കനികുകയാണോ
ReplyDelete"മറ്റു ബ്ലോഗുകളില്‍ കമന്റ് ഇടാന്‍ നല്ല ഉത്സാഹം ഉണ്ടല്ലോ ...ഇവടെ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കനികുകയാണോ" മറ്റുള്ള ബ്ലോഗുകളില്‍ നല്ല ഉത്സാഹത്തോടെ കമന്റു ഇടാന്‍ ഉത്സാഹം കാണിക്കുന്നുണ്ട് എന്ന കാര്യം താങ്കള്‍ സമ്മതിച്ചല്ലോ...അത് മതി. ഇവിടെ ഒരു വാദപ്രതിവാദം നടത്താന്‍ എനിക്കാഗ്രഹമില്ല എന്ന് ഈ ബ്ലോഗിന്‍റെ തുടക്കത്തില്‍ ഞാന്‍ പറഞ്ഞു വെച്ചിരുന്നു."മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുക എന്നത് ഈ ബ്ലോഗിന്‍റെ ഉദ്ദേശമല്ല." അതുകൊണ്ട് തന്നെ എനിക്ക് മറ്റുള്ള ബ്ലോഗുകളില്‍ നടത്തുന്നത് പോലെ ഇവിടെ അത് ചെയ്യുവാന്‍ നിര്‍വാഹമില്ല...
ReplyDeleteസത്യത്തില്‍ ഈ ബ്ലോഗു താങ്കളെ പോലെയുള്ളവര്‍ക്ക് വേണ്ടിയുള്ളതല്ല. സത്യം അറിയണമെന്ന ആഗ്രഹത്തോടെ ബൈബിളിനെ സമീപിക്കുന്നവര്‍ക്ക് സഹായകരമായ അറിവുകള്‍ നല്‍കുക. അതെ പോലെ ദു:രുപദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ വിശ്വാസികളെ സഹായിക്കുന്ന വിവരങ്ങള്‍ ഷെയര്‍ ചെയ്യുക എന്നതാണ് ഈ ബ്ലോഗു കൊണ്ട് ഞാന്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്...
പിന്നെ ഉത്തരം മുട്ടുകയാണെങ്കില്‍ കൊഞ്ഞനം കാണിക്കുകയും മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്ന രീതി പാലക്കാടനെ പോലെ എനിക്കില്ല എന്ന് മനസ്സിലാക്കുക.....